Pages

Sunday, 8 July 2012

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു


സിനിമ           നേരം പുലരുമ്പോള്‍
വര്‍ഷം          1986
സംഗീതം       ജോണ്‍സന്‍
രചന             ഓ എന്‍ വി കുറുപ്പ്
ഗായകര്‍        യേശുദാസ്





എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു..
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറി പറന്നു വന്നു...... (എന്റെ മണ്‍വീണയില്‍ ......   )


പൊന്‍തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു... (പൊന്‍തൂവലെ..)
സ്നേഹം തഴുകി തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞു.... (എന്റെ മണ്‍വീ...)


പൂവിന്‍ ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൌനം (പൂവിന്‍ ..)
വിണ്ണിന്റെ കണ്ണുനീര്‍ തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൌനം.... (എന്റെ മണ്‍വീണയില്‍ ..... )  







Monday, 27 February 2012

കരകാണാക്കടലല മേലേ


സിനിമ          നാടോടികാറ്റ് 
വര്‍ഷം          1987
സംഗീതം       ശ്യാം 
രചന             യുസഫ്  അലി കേച്ചേരി 
ഗായകര്‍        യേശുദാസ് 


കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ

കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ (2)
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
ഇളം തെന്നല്‍ ഈണം പാടി വാ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ് 
(കരകാണാക്കടലല മേലേ)

ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യില്‍ വന്ന സാമ്രാജ്യം
എന്നെത്തേടി വന്നണഞ്ഞതോ മണ്ണില്‍ പൂത്ത സൗഭാഗ്യം
പാരേതോ പൂന്തേന്‍ ചഷകം ഞാനേതോ വീഞ്ഞിന്‍ ലഹരി (2)
നരലോക പഞ്ഞം തീര്‍ക്കാന്‍ സുരലോകം വാതില്‍ തുറന്നേ
പ്രഭാസാന്ദ്രമായ് നീ കാലമേ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ് 
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ (2)

പൂവും തേടി വണ്ടണഞ്ഞതോ കാതില്‍ വീണ സംഗീതം
മാറില്‍ താനേ വന്നു വീണതോ വിണ്ണിന്‍ സൗമ്യ സായൂജ്യം
പൂപോലെ വാനം വിരിയും തേന്‍ പോലെ മോഹം നുരയും (2)
കസ്തൂരിത്തൈലവുമായി കൈതപ്പൂങ്കാറ്റു വരുന്നേ 
മദോന്മത്തമായ് നീ ലോകമേ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ് 
(കരകാണാക്കടലല മേലേ)


ഒരു പുഷ്പം മാത്രമെന്‍


സിനിമ          പരീക്ഷ 
വര്‍ഷം         1967
സംഗീതം      എം എസ് ബാബുരാജ്‌ 
രചന            പി ഭാസ്കരന്‍ 
ഗായകര്‍       കെ ജെ  യേശുദാസ്




ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍.. ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ 
(ഒരു പുഷ്പം..)

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍
തല്‍പമങ്ങു, ഞാന്‍ വിരിക്കാം

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പോയല്ലോ,
മമസഖീ, നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും? 
(ഒരു പുഷ്പം...)

മറന്നിട്ടുമെന്തിനോ


സിനിമ          രണ്ടാംഭാവം 
വര്‍ഷം          2001
സംഗീതം      വിദ്യാസാഗര്‍  
രചന            ഗിരീഷ്‌ പുത്തഞ്ചേരി  
ഗായകര്‍       പീ ജയചന്ദ്രന്‍, സുജാത



മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം
പുലർമഞ്ഞുകാലത്തെ സ്നേഹതീരം

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു

അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു


ഒരു രാത്രികൂടി വിടവാങ്ങവേ


സിനിമ          സമ്മര്‍ ഇന്‍ ബെത്ലഹേം  
വര്‍ഷം          1998
സംഗീതം      വിദ്യാസാഗര്‍  
രചന            ഗിരീഷ്‌ പുത്തഞ്ചേരി  





ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി...)

പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ..
വിരിയാനൊരുങ്ങി നിൽക്കയോ...
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)

മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്റെ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)


അതിരുകാക്കും മലയൊന്നു തുടുത്തേ


സിനിമ          സര്‍വകലാശാല  
വര്‍ഷം          1987
സംഗീതം      എം ജി രാധാകൃഷ്ണന്‍   
രചന            കാവാലം നാരായണ പണിക്കര്‍   
ഗായകര്‍       നെടുമുടി വേണു   





അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്‌
പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക താ
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നേ തക തക താ
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ
(മാനത്തുയര്‍ന്ന...)

കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു
ജീവന്‍ ഞരങ്ങി തക തക താ

ഇന്നുമെന്റെ കണ്ണുനീരില്‍


സിനിമ          യുവജനോത്സവം   
വര്‍ഷം          1986
സംഗീതം      രവീന്ദ്രന്‍    
രചന            ശ്രീകുമാരന്‍ തമ്പി    
ഗായകര്‍       കെ ജെ യേശുദാസ്  





ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ..

സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോല്‍..
നിന്‍ പ്രണയ പൂ‍ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാന പൂത്തുമ്പികള്‍
നിന്നധരം തേടി വരും...

ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍..
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോള്‍..
നീയരികിലില്ലയെങ്കിലെന്തു 
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ..

ഓ മൃദുലേ


ഓ ..ഓ ...ആ ....


മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ 
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ 
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ 
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ 


അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ 
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും 
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...


പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...


ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ 
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ 
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....




Sunday, 26 February 2012

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?


അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
തെങ്ങിളനീരോ തേന്മൊഴിയോ?
മണ്ണില്‍ വിരിഞ്ഞ നിലാവോ?




തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം 
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം 
തുള്ളിത്തുള്ളി വാവാ
(അല്ലിയിളം പൂവോ..)


കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ
(അല്ലിയിളം പൂവോ..)

കാട്ടുകുറിഞ്ഞിപൂവും ചൂടി


കാട്ടുകുറിഞ്ഞിപൂവും ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്
ചിരിക്കാറില്ല.... ചിരിച്ചാലൊരുപൂങ്കുഴലീ
തളിരുംകോരി കുളിരുംകോരി നൂറും പാലും കുറിയുംതൊട്ടുനടക്കും പെണ്ണ്...
കരയാറില്ല.... കരഞ്ഞാലൊരുകരിംകുഴലീ
(കാട്ടുകുറിഞ്ഞി...)


കോപിക്കാറില്ലാ പെണ്ണുകോപിച്ചാല്‍ ഈറ്റപ്പുലിപോലേ
നാണിക്കാറില്ലാ പെണ്ണുനാണിച്ചാല്‍ നാടന്‍പിടപോലേ
കോപിക്കാറില്ലാ....ഈറ്റപ്പുലിപോലേ
നാണിക്കാറില്ലാ പെണ്ണുനാണിച്ചാല്‍ നാടന്‍പിടപോലേ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
(കാട്ടുകുറിഞ്ഞി....)


പാടാറില്ലിവള്‍ പാടിപ്പോയാല്‍ തേന്മഴപെയ്യും
ആടാറില്ലിവള്‍ ആടിപ്പോയാല്‍ താഴമ്പൂ വിടരും
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളിവാ
(കാട്ടുകുറിഞ്ഞി....)

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ



കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...)

ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2)
ദേവിയായി മുന്നില്‍വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...)

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
അന്നു തംബുരുവിൽ തങ്ങി നിന്ന ഗാനമല്ലയോ (2)
കരളിനുള്ളിലൂറി വന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...

കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ

കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ പതിനഞ്ചുപിറന്നാളിന്‍ തിളക്കം പിന്നെ പതിവായി ചെറുതാകും ചെറുപ്പം അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ എന്റെ മിഴിക്കുള്ളില്‍ നിനക്കെന്തൊരിളക്കം അഴകിനൊരാമുഖമായഭാവം അതിലാരുമലിയുന്നൊരിന്ദ്രജാലം പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത് കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ മനസ്സുകൊണ്ടടുത്തു വന്നിരിക്കും നിന്റെ കനവുകണ്ടിരുന്നു ഞാനുറങ്ങും മിഴിത്തൂവല്‍ പുതപ്പെന്നെ പുതയ്ക്കും എല്ലാം മറന്നുഞാനതിലെന്നും ലയിക്കും നമുക്കൊന്നിച്ചാകാശക്കോണിലേറാം നിറമുള്ള നക്ഷത്രത്താലി ചാര്‍ത്താം നിന്നോലക്കണ്ണിലാ ഉന്മാദമുണര്‍ത്തുന്നു കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം


ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ


വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ


ലാലാലാ...ലാലാലാ......


പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലിപുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലിതുമ്മിയാല്‍ മലവീഴുമോ
എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ 
പായുംമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ


ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ?
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്നൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി


ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

ഒരായിരം കിനാക്കളാല്‍


ഒരായിരം കിനാക്കളാല്‍ 
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം 
കൊളുത്തിയും കെടുത്തിയും 
പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം 
എത്രയെത്ര കാതം അപ്പുറത്തു നിന്നും 
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ 
(ഒരായിരം)


മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണം വീണ വിപിനങ്ങളില്‍
ഇണയുടെ വിരഹം കവിയുടെ ഹൃദയം
മൊഴികളാക്കിയതു കവിതയായൊഴുകി
കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം 
(ഒരായിരം)


സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും 
സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ 
(ഒരായിരം)


തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ 
ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം 
തകധിമിതക തകധിമിതകജുണു താ തെയ് 


തരിവള കൈയില്‍ സരിഗമ പാടി 
കരിമിഴിയിണയില്‍ സുറുമയുമെഴുതി 
മണിയറയില്‍ കടക്കു മുത്തേ 
മയക്കമെന്തേ മാരിക്കൊളുന്തേ 
കതകുകള്‍ ചാരി കളിചിരിയേറി 
പുതുമകള്‍ പരതി പുളകവുമിളകി 
കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ 
മധുരമല്ലേ മദനക്കിളിയെ


തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില് 
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ 
കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍
(ഒരായിരം) 

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്


അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് 
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് 
ഞാനല്ല പരുന്തല്ല തെരകളല്ല 
ചെമ്മാനം വാഴണ തൊറയരന്‍
അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍ 
മൂപ്പര് പോണതാണേ 
(അന്തിക്കടപ്പുറത്ത്)


മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍ 
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ 
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ....
(അന്തിക്കടപ്പുറത്ത്)


കടലിനക്കരെയേഴിലംപാലയിലായിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാനോമനവണ്ടു മുരളൂലേ 
അക്കരെയിക്കരെയോടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ 
മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ 
(അന്തിക്കടപ്പുറത്ത്)


താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിന്‍ കുട്ടിക-
ളക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലര്‍പ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറിത്തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് 
(താരിത്തക്കിടി)


ഞാനും കേട്ടേ ഞാനും കണ്ടേ 
അവനവനിന്നു കലമ്പിയ നേരത്തെന്‍റെ 
കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാന്‍ അത്തിലു-
മിത്തിലുമാടം മാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു 
താളത്തരികിട തിമൃതത്തെയ് 


തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി 
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി 
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ് 

അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്


അപ്പോളും പറഞ്ഞില്ലേ 
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും)


കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
(അപ്പോളും)


മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
(അപ്പോളും)


പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്
(അപ്പോളും)


നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
(അപ്പോളും)

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി



സിനിമ            വെട്ടം 
വര്‍ഷം            2004 

സംഗീതം        ബേബി ഇഗ്നേഷ്യസ് 
രചന               ബി ആര്‍ പ്രസാദ്‌ 
ഗായകര്‍         എം ജി ശ്രീകുമാര്‍ 







മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍
കാറ്റാലെ നിന്‍ ഈറന്‍മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ 
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍


ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ
മയില്‍‌പ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ 
ആശിച്ചു ഞാന്‍ തോരാത്തൊരീ...
പൂമാരിയില്‍ മൂടട്ടെ നാം.....
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍


കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീര്‍ന്നീടവേ
വഴിക്കോണില്‍ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍ 
മഴയെത്തുമാനാള്‍ വന്നിടാന്‍ 
(മഴത്തുള്ളികള്‍.....)

കുട്ടനാടന്‍ പുഞ്ചയിലെ

കുട്ടനാടന്‍ പുഞ്ചയിലെ തയ്‌തയ്‌ തക തയ്‌തയ്‌തോം കൊച്ചുപെണ്ണെ കുയിലാളെ തിത്തത്താതി തൈ തൈ കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ വരവേൽക്കാനാളൂ വേണം കൊടിതോരണങ്ങള്‍ വേണം വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്‍ ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ കറുത്ത ചിറകു വച്ചു തയ്‌തയ്‌ തക തയ്‌തയ്‌ തോം അരയന്നക്കിളി പോലെ തിത്തത്താതി തൈതൈ കുതിച്ചുകുതിച്ചു പായും കുതിരപോലെ ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ തോൽവീയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത കാവാലംചുണ്ടനിതാ ജയിച്ചു വന്നൂ ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാളെ കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ പമ്പയിലെ പൊന്നോളങ്ങള്‍ തയ്‌തയ്‌ തക തയ്‌തയ്‌ തോം ഓടി വന്നു പുണരുന്നു തിത്തത്താതി തൈതൈ തങ്ക വെയില്‍ നെറ്റിയിന്മേല്‍ പൊട്ടു കുത്തുന്നൂ ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ തെങ്ങോലകള്‍ പൊന്നോലകള്‍ മാടി മാടി വിളിക്കുന്നു തെന്നല്‍ വന്നു വെഞ്ചാമരം വീശത്തരുന്നൂ ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാളെ കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ ചമ്പക്കുളം പള്ളിക്കൊരു തയ്‌തയ്‌ തക തയ്‌തയ്‌ തോം വള്ളംകളി പെരുന്നാള് തിത്തത്താതി തയ്തയ് അമ്പലപ്പുഴയിലൊരു കുത്ത് വിളക്ക് ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ കരുമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം കാവിലമ്മക്കിന്നു രാത്രി ഗരുഡന്‍ തൂക്കം ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയിലാളെ കൊട്ട് വേണം കുഴല്‍ വേണം കുരവ വേണം ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ വരവേൽക്കാനാളു വേണം കൊടി തോരണങ്ങള്‍ വേണം വിജയശ്രീ ലാളിതരായ് വരുന്നു ഞങ്ങള്‍ ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതയ്‌ ഏലേലാ..ഏലേലാ...

ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന


ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (2)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (2)


അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍ 
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (2)
ആ . . . . . . . .


ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം (2)


അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും 
വെറുതേ മോഹിക്കുവാന്‍ മോഹം 
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും 
വെറുതേ മോഹിക്കുവാന്‍ മോഹം 



Saturday, 25 February 2012

സങ്കൃത പമഗരി തംഗ തുംഗ തധിം ഗിണ

സങ്കൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം - തക
ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം... (2)

സങ്കൃതമോടെ തിരു സ്വര്‍ഗ്ഗ നഗര്‍ക്കെ കഞ്ചത്തെ
സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ
വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ
അണപെടുള്‍ മടമ്പടി വരെ - സുത്ത
കമനില്‍ വളവൊത്ത - മികാനുസലം
വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സങ്കൃത...)

ചെമ്പക മലര്‍ ധുടി ചെപ്പിപ്പിടിയോ കവിള്‍ത്തടം
ഇമ്പമുള്ളതിശയ വാക്കും - തിരു
ചെഞ്ചലില്‍ മികവര്‍ണ്ണപ്പിട്ടയാ വട്ടസുറുമക്കണ്ണാല്‍
കൊഞ്ചിച്ചരിച്ച വെട്ടും നോക്കും
പൊന്‍ പവിഴമേ ചുണ്ടും മുത്തണിവെത്ത വിധം പല്ലും
അമ്പുടെ കണവാര്‍ന്ന മൂക്കും - മനം
പൊങ്ങിടും ജിണാവലിയുഗ്ര ശങ്കും നാണിയ്ക്കുന്നേ
സങ്കൃത ധ്വനി രസ വാക്കും...

ഇമ്പക്കാറക്കഴുത്തും കരണക്കന്നി ചൊരുത്തിട്ടേ
എമ്പിടും മഹര്‍ വിധി കരിമച്ചെപ്പുകവുത്തിട്ടേ
സമ്പ്രതായോമോ കുഞ്ഞിക്കിണ്ണമെ വട്ടം ചുറ്റിട്ടേ
സാരസ കനി ഉറുമാം പഴമോ മുലയും ഒത്തിട്ടേ - ചെപ്പാനേ
പളുങ്കക്കുടമോ ചരിയാതുലയാതെ നില്‍പ്പാനേ - തര -
മെപ്പളുമിപ്പടി കപ്പിലമിര്‍പ്പിടി പൊല്‍പ്പാനേ
കൊതിയാലേ കമലിളകിടും - സുത്ത
വളുത്തമസുവസ്ത പത്രമോ വയര്‍
മട്ടൊത്തരയത് അറ്റിട്ടൊരുപിടി തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സങ്കൃത...)