Pages

Sunday, 26 February 2012

ഒരായിരം കിനാക്കളാല്‍


ഒരായിരം കിനാക്കളാല്‍ 
കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം 
കൊളുത്തിയും കെടുത്തിയും 
പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം 
എത്രയെത്ര കാതം അപ്പുറത്തു നിന്നും 
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ 
(ഒരായിരം)


മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണം വീണ വിപിനങ്ങളില്‍
ഇണയുടെ വിരഹം കവിയുടെ ഹൃദയം
മൊഴികളാക്കിയതു കവിതയായൊഴുകി
കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം 
(ഒരായിരം)


സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും 
സ്വര്‍ഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയില്‍ 
(ഒരായിരം)


തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ 
ഹാ കല്യാണപ്പന്തലില്‍ - തപ്പുതാളം തകിലുമേളം 
തകധിമിതക തകധിമിതകജുണു താ തെയ് 


തരിവള കൈയില്‍ സരിഗമ പാടി 
കരിമിഴിയിണയില്‍ സുറുമയുമെഴുതി 
മണിയറയില്‍ കടക്കു മുത്തേ 
മയക്കമെന്തേ മാരിക്കൊളുന്തേ 
കതകുകള്‍ ചാരി കളിചിരിയേറി 
പുതുമകള്‍ പരതി പുളകവുമിളകി 
കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ 
മധുരമല്ലേ മദനക്കിളിയെ


തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില് 
കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍ 
കല്യാണപ്പന്തലില്‍ ഹാ... കല്യാണപ്പന്തലില്‍
(ഒരായിരം) 

No comments:

Post a Comment